ഒരു കവിതയുണ്ടെന്റെ മനസ്സില്‍
അറിഞ്ഞു തുടങ്ങിയപ്പോള്‍ കാണാന്‍ മറന്നതും
അറിഞ്ഞപ്പോള്‍ എഴുതിപ്പിടഞ്ഞതും
അമ്മയെന്ന നിത്യ സത്യം
യൗവ്വനത്തില്‍ അരുതുകള്‍-
അറിവാക്കി പിന്തുടര്‍ന്ന ശബ്ദം.
ആ അരുതിന്നാകുലതയില്‍-
വെറുപ്പ് നീട്ടിയെറിഞ്ഞതെന്‍ വിഡ്ഢിപ്രായം
പ്രാര്‍ഥനാശീലുകളാല്‍ പൊതിഞ്ഞ മാറില്‍ നിന്നും
എന്നിലേക്കുള്ള വളര്‍ച്ചയില്‍,
ഒരു പോരാട്ടത്തിന്റെ മറവ്,അവിടെ
പരിഭവം വിളര്‍ത്തു നിന്ന തുറന്ന സ്നേഹം
വേറിട്ട ബന്ധങ്ങളില്‍ തട്ടിതടഞ്ഞപ്പോഴെല്ലാം
വാക്കുകള്‍ നിറഞ്ഞൊഴുകും മുന്നേ
കണ്ണീരൊപ്പി ചേര്‍ത്തെന്നെയെന്നും
ആശ്വസിപ്പിച്ചൊരാശാ കിരണം
പെണ്ണിന്റെ പൂര്‍ണ്ണതയില്‍-
ഞാനുമൊരു അമ്മയായപ്പോള്‍
നുറുങ്ങിയ വേദനകള്‍ ഒരു ചുമല് തേടവേ,
ഇടറാതെയെന്നെ കാത്ത ആശ്രയം
ആ അരുതിന്നാകുലതയില്‍-
വെറുപ്പ് നീട്ടിയെറിഞ്ഞതെന്‍ വിഡ്ഢിപ്രായം
പ്രാര്‍ഥനാശീലുകളാല്‍ പൊതിഞ്ഞ മാറില്‍ നിന്നും
എന്നിലേക്കുള്ള വളര്‍ച്ചയില്‍,
ഒരു പോരാട്ടത്തിന്റെ മറവ്,അവിടെ
പരിഭവം വിളര്‍ത്തു നിന്ന തുറന്ന സ്നേഹം
വേറിട്ട ബന്ധങ്ങളില്‍ തട്ടിതടഞ്ഞപ്പോഴെല്ലാം
വാക്കുകള്‍ നിറഞ്ഞൊഴുകും മുന്നേ
കണ്ണീരൊപ്പി ചേര്‍ത്തെന്നെയെന്നും
ആശ്വസിപ്പിച്ചൊരാശാ കിരണം
പെണ്ണിന്റെ പൂര്‍ണ്ണതയില്‍-
ഞാനുമൊരു അമ്മയായപ്പോള്‍
നുറുങ്ങിയ വേദനകള്‍ ഒരു ചുമല് തേടവേ,
ഇടറാതെയെന്നെ കാത്ത ആശ്രയം
ഇനിയുമൊരു ജന്മമുണ്ടെങ്കില്-
ഒരായിരം തിരുത്തലുകള്‍ക്കിടയില്‍,
തിരുത്തപ്പെടാതെ ഒന്ന് വേണം,
എന്റെ അമ്മ!
1 comments:
അമ്മയല്ലാതൊരു ദൈവമുണ്ടോ....
നന്നായി...
ശുഭാശംസകൾ.....
Post a Comment