skip to main |
skip to sidebar
വേനൽ ചൂടിൽ ചോരതുപ്പുന്ന -വാകയുടെ തണലിൽ നിരത്തുകൾ നിഴൽ കൂത്ത് നടത്തുമ്പോൾ യാത്ര പറച്ചിലിന്റെ കൈവീശലുകളിൽ ബസ്സുകൾ നിരങ്ങി നീങ്ങുന്നു. അപ്പോഴും ആഴ്ന്നിറങ്ങിയ മൌനത്തിനു
പിടികൊടുക്കാതെ ,
ആരുമറിയാതെ
നമ്മൾ പരസ്പരം നോക്കി നിന്നു .
പൂത്തുലഞ്ഞ പാതയോരം
ഞാനെന്റെ പ്രണയം തിരിച്ചറിയുമ്പോൾ
വാക്കുകൾ സ്വപ്നങ്ങളിൽ വാരിയെറിഞ്ഞ്
എന്റെ കണ്ണുകളിൽ നോക്കാതെ
നീയെങ്ങോ പോയ്മറഞ്ഞു
പിന്നെ,
യാന്ത്രികമായ നീക്കങ്ങളിൽ
ഞാനുമെന്റെ കൂടണയുമ്പോൾ
എങ്ങും പതിക്കാത്ത ഇമകൾക്ക് നേരെ
തുറന്നിട്ട ജനലോരം ചിതറിക്കേറിയ മഴയിൽ
നിന്നോടുള്ള പ്രണയവും കലർന്നുപോയി .
പിന്നീടുള്ള ഓരോ മഴയിലും
വിരഹം നനഞ്ഞു ഞാൻ നിന്നു .
ഒരിള വെയില് ചുംബനമേറ്റ് പാതി നനഞ്ഞൊരു താഴ്വരയുടെ നിഴലിൽ മറഞ്ഞിരിപ്പുണ്ട് കുഞ്ഞിച്ചിറകുള്ളോരെൻ സ്വപ്നം !തെളിഞ്ഞും മറഞ്ഞും
തീര്‍ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം നിന്റെ മുഖമാണ്.
ഒരു പ്രണയമഴയിൽ ജനിച്ചു വീഴുമവളെ
ആര്‍ക്കാണ് മറക്കാനാവുക !
ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ
ഉയിര്‍ക്കുന്ന നീഹാരം
എന്റെ മിഴികളിൽ പെയ്യുമൊരു പ്രഭാതം,
അതെന്റേതു മാത്രം !
മിന്നി മറയുന്ന തലോടലിലെല്ലാം,
എന്നെ തിരയുന്നു ഒരു ചെറുപുഞ്ചിരി
ഇതാ, ഞാനാ പ്രകാശത്തിലേക്ക്
തുളുമ്പി തൂവുമെന്‍ ഹൃദയം നിനക്കായ് !
വാക്കുകളില്‍ നീയില്ലാതെ ചിന്തകളില്‍ നിന്നെ വിളിക്കാതെ അടരുമൊരു ദിനത്തിന് ചുവന്ന സന്ധ്യയും നിലാവിന്റെ ശോഭയും നക്ഷത്ര തിളക്കത്തില്‍
തെളിയുമെന്‍
ഇത്തിരിവട്ടത്തെ
മുറ്റത്തിരുന്ന്
നീയാല്‍ മറയാതെയെന്
കണ്ക്ളില് പകര്‍ത്തണം
പിന്നെ
വീണ്ടുമൊരു മടക്കം
കൊതിക്കാതെ,
നീ തന്ന കുഞ്ഞുനൊമ്പരത്തിന്
കൈപിടിച്ച്
സ്വപ്നം ഉണര്‍ത്താത്ത
നിദ്രയിലീ കണ്ണുകളടക്കണം !
പേരിടാ നൊമ്പരമായീടാന് മാത്രമായ്- എന്തിനു നീയെന്നെ സ്വന്തമാക്കി പറയാതെ പരിഭവം പതിവായൊളിപ്പിച്ച് പ്രിയനേ നീയെന്നെ മറന്നതെന്തേ ?ചൊരിയുമെൻ മിഴികളാൽ നനയുമീ സന്ധ്യയും മൊഴിയാതെ മായുന്ന ശരികള്‍ തന് മുള്ളിലും
അറിയാതെ തഴുകുന്ന കലപില കാറ്റിലും
പടരുവാനാവാതെ നീറുന്ന നാളമായ് !
തളരാതെ നില്ക്കുവാൻ നീ തന്ന സ്വപ്നങ്ങൾ,
നിഴൽ പകുത്തോരോർമ്മകൾ തിരയുന്നുവിന്നും
വെറുതെ ഉയിർത്തിന്നെയൊന്നു ചേര്‍ത്തോരാ-
നനവുള്ളോധരമെന് നെറ്റിയിലമർത്തിയില്ല..
വേനല്‍ ചൂടില്‍ വരണ്ടു നീറിയ മണ്ണിന് നെഞ്ചിലൊരു കുഞ്ഞുപൂവിന് മയങ്ങാനിറ്റു പാല്‍ക്കണം മോഹിച്ചമുല്ലവള്ളിയാണ് ഞാന്‍ !ചുടുകണ്ണീര്ക്കടലില് തിരയെടുത്തുചുഴി വലച്ചു കരള്‍ വിറച്ചു മുങ്ങിത്താഴുംഎനിക്ക് നീയൊരു ആശാമരക്കൊമ്പ് ...
കുളിര് പടര്‍ന്ന കൂട്ടില്‍
തുടി കൊട്ടിയ മനസ്സില്‍ പിറന്നു
ഹൃദയത്തില്‍ കൊരുത്ത ഓരോ പൂവിനും
പുതു മഴ നനഞ്ഞ സുഖം ...
നീ തഴുകി ഉണര്‍ത്തിയ മോഹങ്ങള്‍ക്കും
വിസ്മൃതിയിലേക്ക് വിലയം ചെയ്ത കിനാക്കള്‍ക്കും
ഇന്ന് പുതുജീവന്റെ സുഗന്ധം !
മരവിച്ച മനസ്സുമായി
ഏകാന്തതയുടെ തടവറയിൽ നിലാവിന്റെ ചിരാതുകൾ തെളിയുന്നതും കാത്ത് .ആത്മാവ് നഷ്ടപെട്ട ഒര്മകളെ പൊതിഞ്ഞ് ജീവനില്ലാത്ത കുറിമാനങ്ങൾ !
വിരൽതുമ്പ് കുടഞ്ഞെറിഞ്ഞ
മുറിവുകൾക്കിന്ന് വേദന
കുറഞ്ഞിരിക്കുന്നു.
മാഞ്ഞും വേര്‍പെടാൻ മറന്ന്
കണ്ണീർ മായ്ച്ച അക്ഷരങ്ങൾ
ദുഖബിംബങ്ങള്ക്ക് കാവലിരിക്കുന്നു!
സ്വപ്നങ്ങള്‍ക്ക് കാഴ്ച നല്കി
പകലിലും പുഞ്ചിരി തൂകിയനേകം
നക്ഷത്രങ്ങൾ ചിരിക്കുമ്പോൾ
പൊടിപിടിച്ചുറങ്ങുന്ന
കിനാവറ്റ കടലാസു കീറുകളുടെ
സ്ഥാനം എവിടെ ആയിരിക്കും?
നിലയ്ക്കാത്ത പ്രവാഹത്താല്‍ സ്നേഹം സത്യമെന്ന് നീ പഠിപ്പിച്ചു !ചിരിക്കും കരച്ചിലിനുമിടയിൽ നമ്മെ അറിഞ്ഞതും പ്രണയം വളര്‍ന്നതും
നീ പറഞ്ഞ അത്ഭുതമായിരുന്നു!
നിലം തൊടാതെ ,
ശൂന്യതയിൽ തൂങ്ങിയാടുന്ന
ചിന്തകളില്‍ ജീവൻ നിറച്ച
രൂപം മാത്രമായി ഞാൻ !
തോന്നലുകൾ പലപ്പോഴും
സത്യമാവുമ്പോള്‍ അറിയുന്നു
ആദ്യമായി
ഞാൻ പ്രണയത്തിലാണെന്ന് !
വേനൽ വന്നതും
നിലാവ് മാഞ്ഞതും ഞാനറിഞ്ഞില്ല
നീ വരുന്നതും സ്വപ്നം പകുത്തു തരുന്നതും
കിനാവ് കണ്ടു ഞാനിരുന്നു !
ഹൃദയം തുറന്നു രഹസ്യം പുറത്തെടുത്ത
നീയെന്നരികിൽ ഇല്ലാതിരുന്നപ്പോഴെല്ലാം
കാതോര്‍ക്കുന്ന സംഗീതമായും
വിടര്‍ന്ന മിഴികളിന്‍ തിളക്കവുമായും
ഞാന്‍ നിന്നെയറിഞ്ഞു !
അറിയാതെ വിടരുന്ന ചൊടികളും
അകതാരില്‍ നിറയുന്ന മൗനവും
നിന്നെ സ്നേഹിക്കുന്നു
എന്നു പറയാന്‍
വാക്കുകൾ തിരഞ്ഞുപോവുന്നു. !