ആഴിയും ആകാശവും
അലസമായ് വരച്ചിട്ട ചിത്രം പോലെ
സ്നേഹനിറമുള്ള നീലക്കുറിഞ്ഞികള്‍
സുഗന്ധ നാളമായ് വിരുന്നു വന്നു...
ആടിയുലഞ്ഞൊരു
മഴയ്ക്കും വേനലിനുമൊടുവിൽ
സൌന്ദര്യം പുതച്ചിറങ്ങുന്ന ഗിരിനിരകളിൽ
കാലത്തിന്റെ ദിക്കുകൾ താണ്ടി
പൂത്തിറങ്ങിയ ഒരു സ്വപ്നം പോലെ...
മോതിരവിരല്‍ തഴുകിയെന്‍
ഹൃദയത്തിന് മിടിപ്പറിഞ്ഞു,
മുഗ്ദ്ധമധരങ്ങളെ പൊള്ളിച്ച്,
ഇരു കണ്ണുകളെയും കടമെടുത്തു...
ഇറുകെപുണര്‍ന്ന നിദ്രയുടെ കോണിലവ
കളയാതെ സൂക്ഷിച്ച നിറങ്ങള്‍ നെയ്തു
ഇമയറിയാതെ, ഇരവിന്നിതളറിയാതെ
എപ്പൊഴോ ഉറങ്ങിപ്പോയി...