RSS
Container Icon

മരണം







മരണം,

അത് സുഖമുള്ള ഓര്മ മാത്രമായിരിക്കാം,

നഷ്ടങ്ങളില്ലാതെ എല്ലാം നേടിയൊരു യാത്ര.

നോവിക്കുന്ന നാവും, 

അഴുകുന്ന ശരീരവും കൈമുതലില്ലാതെ,

അഹങ്കാരത്തില്‍ ആത്മാവ് മലിനമാവാതെ,

പുതിയൊരു കൂട് തേടിയുള്ള യാത്ര. 

വാഗ്ദാനങ്ങളില്‍ എണ്ണപ്പെടാതെ-

പേരിന്റെ ഭാരത്താല്‍ വിളിക്കപ്പെടാതെ-

ഏതോ ഒരു ശക്തിയില്‍ മരണം എന്നപേരില്‍-

ഒന്നാവുന്ന യാത്ര. 

അവിടെ നീയും ഞാനും ഇല്ലാതാവട്ടെ 

കാത്തിരിപ്പുകളും കണ്ണീരും എന്തെന്നറിയാതെ പോവട്ടെ-

സ്നേഹത്തിന്നാഴക്കടലില് കാത്തിരിക്കുമവനിലേക്കുള്ള ‍ 

ഉണരാതെ ഉറങ്ങിയൊരു മരണമെന്ന യാത്ര. 

ഇന്നുവരെ അറിയാത്ത അളവില്ലാത്ത സത്യം. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ബന്ധങ്ങള്‍!




ബന്ധങ്ങള്‍!
ജീവിത-പുസ്തകത്തില്‍-
മുന്‍കൂട്ടി എഴുതിചേര്‍ത്തവ.
നീ അറിഞ്ഞും അറിയാതെയുംവന്നു ചേരുന്നു.
രക്തത്താല്‍ കൂട്ടിച്ചേര്‍ത്തവ-
മനസ്സ് കൊണ്ട് കൂടെ കൂട്ടിയവര്‍-
സാഹചര്യങ്ങള്‍ സമ്മാനിച്ച് പോയവര്‍-
അങ്ങിനെ ഒട്ടേറെ ബന്ധങ്ങള്‍.
ചിലത്, ബന്ധനങ്ങളായി മാറുന്നു.
നാവിനാല്‍ അറ്റുപോകുന്നവരും
ഒരു നോക്കില്‍ ഓര്‍മയില്‍ നിറയുന്നവരും
രക്ത-ബന്ധത്തിന് അര്‍ഥം ചികയുന്നവരും ഇവരില്‍ ചിലര്‍.
ഓരോ യാത്രയും ഓരോ ജീവിതകഥകള്‍ പറയും
ഇനിയും ഈവിധം കാണാനിടവരല്ലേയെന്ന്-
വിലപിക്കാനിടയാക്കുന്ന മനുഷ്യര്‍!
പിരിയും നേരം മനസ്സിനെ വിഴുങ്ങി-വീണ്ടും,
കണ്ടെങ്കില്‍ എന്ന് കേണ്‌പോകുന്നവര്‍...
സ്വപ്നം കാണാന്‍ അനുവാദത്തിനായ്‌ കൈനീട്ടുന്നവര്‍!
നീട്ടികിട്ടിയ ആയുസ്സില്‍ ജീവിതത്തെ സ്നേഹിക്കാന്‍ ഉപദേശിച്ചു-
പോവുന്ന യാതനയുടെ മുഖങ്ങള്‍....
അങ്ങിനെ എത്രയെത്ര അനുഭവങ്ങള്‍ !
ഇന്ന് , നീ എന്നിലുണ്ട്-
നാളെ, അത് വെറും സങ്കല്പമല്ലേ!
ഈ രാവില്‍ മാഞ്ഞുപോവാതെ പുലരി എന്നെ തഴുകുമെങ്കില്‍ ,
ഒരു ഉണര്‍ത്തു പാട്ടിന്റെ താളമായ് നീ എന്നിലുണ്ട്!
കൈമോശംവരാതെ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കാം!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

എന്റെ രാശി








രണ്ടു മീനുകള്‍ക്കിടയില്‍ ഉറങ്ങുന്ന-

രാശിയിലെ സ്വപ്നകന്യകയാണ് ഞാന്‍. ‍

ഏകാന്തതയില്‍ മെനയുന്ന സുന്ദരസങ്കല്പങ്ങളില്-

നീന്താന്‍ കൊതിച്ച് ചിപ്പിയില്‍ വീണുപോയൊരു മുത്ത്,

തീരമണഞ്ഞ കിനാവുകളിലൊരു സഞ്ചാരിയായ് മാറവേ, 

അനന്തതയിലേക്ക് പറന്നുയരാന്‍ കൊതിക്കുന്ന പക്ഷിയായും, 

തൂവെള്ളയിതള്കളാല് ‍ പ്രണയം വിരിയിച്ച ഡെയ്സിയായും,

ഒരു മഴയില്‍ മൊട്ടിട്ട ലില്ലിയായും,

കാടിന്റെ വന്യതയറിഞ്ഞൊരു മകളായും,

മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍ പരക്കുന്ന വെളിച്ചമായും,

കാട്ടുപൂവിന്‍ സുഗന്ധംവമിച്ചു നീങ്ങുന്ന തെന്നലായും,

മഞ്ചാടിക്കുരുവും കുന്നിമണിയും നിരത്തിയ ശയ്യയില്‍-

സൂര്യന്‍ മോഹിക്കാതെ വിടര്‍ന്നൊരു മയില്‍‌പീലിയായും,

നീണ്ടമുടിയില്‍ നിലക്കാതെ തഴുകി നടക്കുന്ന-

വിരലുകളില്‍ പിറക്കുന്ന സംഗീതമായും , 

അവിടെ, നെഞ്ചോട്‌ ചാഞ്ഞുറങ്ങുന്ന അവന്റെ മാത്രം പെണ്ണായും,

പിറക്കുവാനൊരു മോഹം.....

ആ സ്വപ്നങ്ങളില്‍ ഉണരാതെ തീരട്ടെ എന്റെ സഞ്ചാരം!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മഞ്ചാടിക്കുരു




ഒരിക്കല്‍, എന്റെ കൈവെള്ളയില്‍ ‍ നീ വച്ച് തന്നൊരു 

മഞ്ചാടിക്കുരു-

അനേകം കുന്നുമണികള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച-

കൊച്ചു സമ്മാനം.

പിന്നെ അതായിരുന്നു എന്റെ ലോകം,

ഉറങ്ങുമ്പോഴും ഉണരുമ്പോഴും

എന്നില്‍ നിറഞ്ഞു നിന്ന ഒരേയൊരു നിറം

ചുവപ്പില്‍ പൊതിഞ്ഞ കുഞ്ഞുനൊമ്പരങ്ങള്-

വീണുറങ്ങിയ ഭംഗിയുള്ള വിത്ത്.

നീയും ഞാനും വളര്‍ന്നു-

കണ്ടാല്‍ തിരിച്ചറിയാനാവാത്ത വിധം

നമുക്ക് മുന്നില്‍ ഈ ലോകം വളര്‍ന്നു-

അപ്പോഴും മുളപൊട്ടാതെ നിറം മാറാതെ-

ബാല്യത്തിന്നോര്‍മ്മകള്‍ ‍ തെല്ലും മങ്ങാതെ-

ആ മഞ്ചാടിക്കുരുവില്‍ പുനര്‍ജനിക്കുന്നു !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ദാഹജലം





ഈയൊരു തുള്ളി മതിയെന്റെ ദാഹം തീര്‍ക്കാന്‍, 

അന്യമാവുന്ന മഴക്കും കടുക്കുന്ന ചൂടിനും 

എനിക്കായി കരുതാന്‍ നീ കൂടെയില്ലെങ്കില്‍-

നിനക്കൊപ്പം ഈ കുഞ്ഞു ജീവനും കരിഞ്ഞുവീഴും-

കാടും മേടും മറന്നു പോവുന്ന മനുഷ്യര്‍-

കെട്ടി പൊക്കുന്ന കോണ്‍ഗ്രീറ്റ് മാളികയില്‍-

ചില്ല് കൂട് തീര്‍ത്തെന്റെ ശരീരം കോര്‍ത്തു വെക്കും.

ഒരിക്കല്‍ ജീവന്‍ തുടിച്ച അത്ഭുത വസ്തുവായെന്നെ കാഴ്ച്ചവെക്കും.

പ്രതികരിക്കാനും മത്സരിക്കാനും കഴിയാതെ-

വെന്തുവീഴുന്ന ഞാനും ‍ നിന്റെ ജീവന്റെ ഭാഗം

മറക്കുന്നയീ സത്യത്തിനൊപ്പം നാളയെ-കുറിച്ചോര്‍ത് നീ ഭയപ്പെടുക

ശ്വാസം നിലക്കും നേരം നിന്നെ പൊതിയുന്ന ചൂട് ശമിക്കാന്-

ഒരു ഉറവ കരുതാന്‍ മക്കള്‍ക്ക്‌ കഴിയട്ടെ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നാണം കുണുങ്ങി





നാണിച്ചു മുഖം താഴ്ത്തി നിന്ന-

അവളുടെ നിഴല്‍ തീര്‍ത്ത ലോകത്ത് -

സ്വപ്നം കാണുമൊരു പെണ്ണ്.

ചെന്നിണം കവര്‍ന്ന-ഇഴകള്-

കോതി ഒതുക്കും നേരം

പുഞ്ചിരി വിടര്‍ത്തി ഒന്നൊളിച്ചു നോക്കി

മൊഴിയാതെ മുറിഞ്ഞുപോയ വാക്കിനെന്നപോലെ-

മുഖമൊന്നുയര്‍ത്താതെ തെല്ലോതുങ്ങി നിന്നു

പറയാതെയൊന്നുലച്ചുപോയ കാറ്റിനോടവള്-

പകച്ചൊന്നു പരിഭവിച്ചു നിന്നു

പിണക്കം മാറ്റി തന്‍ തേന്‍ നുകരാനെത്തിയ-

വണ്ടിനായവള്‍ വിരിയാനൊരുങ്ങി നിന്നു!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ദൈവങ്ങള്!‍






പ്രാര്‍ത്ഥനക്കുത്തരം തേടിയോരെന്‍ വഴിയില്‍-

ദൈവങ്ങളെ വില്‍ക്കാനിറങ്ങിയ-

സഞ്ചിയൊന്നഴിഞ്ഞു വീണു, 

വര്‍ണ്ണാഭമായ ചിത്രങ്ങളില്‍ പ്രതിഫലിച്ച വിരൂപമെന്‍-

ഛായയുള്ളതേതു ദൈവത്തിനെന്നു തിരഞ്ഞു!


അന്നം മുടങ്ങിയ വയറുകള്‍ -

കടത്തിണ്ണയില്‍ അന്തിയുറങ്ങുമ്പോള്, 

കോടികള്‍ കരയുമൊരു മണിമാളികയെ-

മോടിപിടിപ്പിച്ച് തൂങ്ങിയാടുന്നു, 

ഒട്ടനേകം ദൈവങ്ങള്!‍ 


താലി അറുത്ത് ഞാനിന്നെന്‍-

മകള്‍ക്കായൊരു ജീവിതം കൊതിച്ചോരിറ്റു-

പൊന്നിനായ് ഉരികിയപ്പോള്‍-

സര്‍വാഭരണ വിഭൂഷിതരായ, 

ദൈവങ്ങളിലവളെ കണ്ടില്ല! 


നിറഞ്ഞു തുടങ്ങിയ ഭണ്ടാരപെട്ടിയില്-

ഞാനിട്ട നാണയങ്ങള്‍ കിലുങ്ങി വീഴുമ്പോള്‍-

ഭിക്ഷതേടി കൈകള്‍ എന്നിലേക്ക് നീളുന്നു-

അലക്കിതേച്ച വസ്ത്രമില്ലാതെ, ആഡംഭരങ്ങളില്ലാതെ,

പണത്തിനുമുകളില്‍ കുടിയിരുത്താത്ത ചില ദൈവങ്ങളിതാ-

ഇങ്ങനെയും അലയുന്നു.





  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...